28 ജൂലൈ 2014

ഇരവഞ്ഞിപ്പുഴയിലെ റാഫ്റ്റിംഗ് കാഴ്ചകള്‍.

         
           മലബാര്‍ റിവര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി ഇരവഞ്ഞിപ്പുഴയിലും, ചാലിപ്പുഴയിലും നടത്തുന്ന റാഫ്റ്റിങ് സാഹസിക ഉല്ലാസയാത്ര മലയോര മേഖലയ്ക്ക് പുത്തനനുഭവമായി. ആദ്യമായാണ് റാഫ്റ്റിംഗ് പോലൊരു സാഹസിക ജലയാത്ര നമ്മുടെ പുഴകളില്‍ നടക്കുന്നത്.പാറക്കെട്ടുകള്‍ക്കിടയിലൂടെ കുത്തൊഴുക്കിന്റെ ശക്തിയില്‍ പതഞ്ഞൊഴുകുന്ന പുഴയില്‍ക്കൂടി അതിസാഹസികമായി നടത്തുന്ന റാഫ്റ്റിങ് സവാരി സാഹസിക പ്രിയരായിട്ടുള്ള സഞ്ചാരികള്‍ക്ക് മനം നിറയുന്ന അനുഭവമാണ്. 


                ഏഴ് പേര്‍ക്ക് ഒരേ സമയം തുഴഞ്ഞുനീങ്ങാവുന്ന റാഫ്റ്റില്‍ വിദഗ്ധ പരിശീലനം ലഭിച്ച  ഗൈഡുകളാണ് നിയന്ത്രിക്കുക. റാഫ്റ്റിന്റെ മുന്‍പിലും പിറകിലുമായി കയാക്കിങ് തോണികളില്‍ സെക്യൂരിറ്റി ഗൈഡുകളും ഒപ്പമുണ്ടാവും. ഇരുവഞ്ഞിപ്പുഴയില്‍ അരിപ്പാറ മുതല്‍ കുമ്പുടാംകയം വരെയും, ചാലിപ്പുഴയില്‍ പുലിക്കയം മുതല്‍ തമ്പലമണ്ണവരെയുമാണ് റാഫ്റ്റിംഗ് നടക്കുന്നത്. സാഹസിക പ്രിയരായ നിരവധി സഞ്ചാരികളാണ് റാഫ്റ്റിംഗിനായി ഇങ്ങോട്ടേക്കെത്തുന്നത്. കോഴിക്കോട്ടെ NIT,IIM തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ റാഫ്റ്റിംഗിനായി ഇവിടെ എത്തിയിരുന്നു. 
           ഇരവഞ്ഞിപ്പുഴയില്‍ റാഫ്റ്റിങ്ങിന് 1300 രൂപയും, ചാലിപ്പുഴയില്‍ 1000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് ഇളവ് ലഭിക്കും. യാത്ര അവസാനിക്കുന്നിടത്തുനിന്ന് റാഫ്റ്റിങ് തുടങ്ങിയ സ്ഥലത്തേക്ക് വാഹനത്തില്‍ സൗജന്യമായി കൊണ്ടുവിടും. സെപ്റ്റംബര്‍ 15 വരെ ഇക്കൊല്ലം റാഫ്റ്റിംഗിനായി അവസരം ഒരുക്കിയിട്ടുണ്ട് റാഫ്റ്റിങ്ങിനെത്തുന്നവര്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട് ഫോണ്‍: 9447278388. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, മദ്രാസ് ഫണ്‍ ടൂര്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവെല്‍ സംഘടിപ്പിച്ചിട്ടുള്ളത് . 
      റാഫ്റ്റിംഗിനെ സംബന്ധിച്ചുള്ള തത്സമയ വിവരങ്ങളറിയാന്‍ കേരള റാഫ്റ്റിംഗ്
         എന്ന ഫെയ്സ്ബുക്ക് പേജ് സന്ദര്‍ശിക്കാം അതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ   

 contact Manik : +91-9740067323 or Jacopo +91-9645666920

                                    റാഫ്റ്റിംഗ് കാഴ്ചകളിലൂടെ
   
ഫോട്ടോകള്‍ക്ക് കടപ്പാട് : മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍