08 ഓഗസ്റ്റ് 2012

ഹ്യദയം നുറുങ്ങുന്ന വേദനയോടെ അഞ്ചംഗ കുടുംബത്തിന് വിട നല്കി..


               പുല്ലൂരാംപാറ ചെറുശ്ശേരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ തുണ്ടത്തില്‍ ഔസേപ്പച്ചന്‍ (60) ഭാര്യ ഏലിയാമ്മ (55), മകന്‍ ബിജുവുന്റെ ഭാര്യ ലിസി (30) മക്കളായ കുട്ടൂസ് (3),ജോയല്‍ (1) എന്നിവരുടെ സംസ്ക്കാരം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയില്‍   വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്നു. ഇന്ന് ഉച്ചയോടു കൂടി ആനക്കാംപൊയില്‍ പാരീഷ് ഹാളില്‍ എത്തിച്ച മ്യതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ നൂറു കണക്കിനാളുകളാണ് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത്. 


                      തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പുല്ലൂരാംപാറയിലുള്ള സഹോദര ഭവനത്തില്‍ എത്തിക്കുകയും സംസ്ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുകയും ചെയ്തു . രണ്ടു മണിയോടെ പുല്ലൂരാംപാറ ദേവാലയത്തിലെത്തുകയും തുടര്‍ന്ന് ദേവാലയത്തിന്റെ  പോര്‍ട്ടിക്കോയില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം നാലുമണിയോടെ താമാരശ്ശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയിന്റെ കാര്‍മികത്വത്തില്‍ സംസ്കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാവുകയും ചെയ്തു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക മേഖലയിലുള്ള നിരവധിയാളുകളാണ് മരണമടഞ്ഞ കുടുംബത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പുല്ലൂരാംപാറയിലെത്തിയത്.


ചിത്രങ്ങള്‍ : അമിത് ജോസ് പഴൂര്‍